Saturday, July 27, 2024

യൂസഫലി കേച്ചേരി  ഓർമ്മദിനം

ലയാളത്തിന്റെ പ്രിയപ്പെട്ട യൂസഫലി കേച്ചേരിയുടെ ഓർമ്മദിനം.
1934 മേയ് 16ന് തൃശ്ശൂർ ജില്ലയിൽ ജനിച്ചു. കവിയും ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമാണ് യൂസഫലി കേച്ചേരി. മലയാളികള്‍ക്ക് പ്രിയങ്കരനായ കവിയും ഗാനരചയിതാവുമാണ്. മാപ്പിളപ്പാട്ടുകളുടെ ഇശലിന്‍നടുവില്‍ ജനിച്ച് സംസ്‌കൃതശ്ലോകങ്ങളുടെ തെളിനീരുറവയില്‍ മുങ്ങിനിവര്‍ന്ന് കവിതകളുടെ ലാളിത്യമറിഞ്ഞു വളര്‍ന്ന വ്യക്തിയാണ് യൂസഫലി കേച്ചേരി.
ജാലകത്തിരശ്ശീല നീക്കി  
ജാലമെറിയുവതെന്തിനോ
തേൻപുരട്ടിയ മുള്ളുകൾ നീ

കരളിലെറിയുവതെന്തിനോ… (ഖദീജ)

മലയാളിയുടെ മനസ്സിനെ ഭക്തിയുടെയും പ്രണയത്തിന്റെയും അനുപമമായ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ കവി. ഭാരതീയ പൗരാണിക സംസ്കാരത്തെ തന്റെ സത്തയിൽ അലിയിച്ചു ചേർത്ത കവി. കാവ്യബിംബകല്പനയിലും ആശയങ്ങളുടെ പുതുമയിലും ജാഗരൂകനായിരുന്നു  യൂസഫലി.

കേച്ചേരിയുടെ ഗാനങ്ങളെ ഒറ്റയെഴുത്തിലൂടെ വിവരിക്കാനാകില്ല. കാരണം അതൊരു യുഗമാണ്. ഗാനശാഖയിലെ മറ്റൊന്നിനും പകരം വയ്ക്കാനില്ലാത്ത യൂസഫലി കേച്ചേരി യുഗം. രചനകൾക്കു മേൽ കാലം മൂടുപടമിട്ടെങ്കിലും എഴുതിപ്പതിപ്പിച്ചു വച്ച വരികൾ ഇന്നും നിലയ്ക്കാതൊഴുകുന്ന പാലരുവിയാണ്.

സിന്ദൂരച്ചെപ്പ്, മരം, വനദേവത, നീലത്താമര എന്നീ നാലു ചിത്രങ്ങളുടെ നിർമാതാവാണ്.  സിന്ദൂരച്ചെപ്പൊഴിച്ചുള്ള മൂന്നു ചിത്രങ്ങളുടെയും സംവിധാനം നിർവ്വഹിച്ചത് കേച്ചേരി തന്നെ. ഈ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡും ലഭിച്ചു.

നിപ്പിച്ചതീയെന്നെ ദൈവമാണെങ്കിലും

ജനനി സംരക്ഷിച്ചിരുന്നില്ലയെങ്കിലോ
എവിടെയെൻ മൺകൂടു മതിലുള്ള ജീവനും
എവിടെയെന്നസ്തിത്വമെവിടെയെൻ വാങ്മയം

( കടാക്ഷം കവിത-യൂസഫലി കേച്ചേരി )

ഈ പുസ്തകം വാങ്ങിക്കുവാൻ :

https://greenbooksindia.com/poem/kadaksham-yusafali-kecheri

SUMMARY : YUSUFALI KECHERY MEMORY DAY

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles